Thursday, 25 February 2016

കർമത്തിലെ അകർമവും, അകർമത്തിലെ കർമവും (12- തുടര്ച്ച)


വൈശേഷികം

കാര്യം കാരണത്തിൽ അടങ്ങിയിരിക്കുന്നു എന്നാണല്ലോ സാംഖ്യത്തിന്റെ വാദം. വൈശേഷികന്മാർ അതിനോട് യോജിക്കുന്നില്ല. കാര്യം കാരണത്തിലല്ല, പിന്നെയോ ഓരോ കാര്യവും പുതുതായി ഭവിക്കുകയാണ് ചെയ്യുന്നതെന്നാണ് വൈശേഷികത്തിന്റെ വാദം.

കണാദന്റെ അഭിപ്രായത്തിൽ, ഒൻപതുതരം ദ്രവ്യങ്ങൽകൊണ്ടാണ് ഈ ലോകം നിർമിച്ചിരിക്കുന്നത്‌. അവ ശബ്ദ-സ്പർശ-രസ-ഗന്ധങ്ങൾ കൊണ്ട് അറിയാൻ കഴിയില്ലെങ്കിലും നിരീക്ഷകന്റെ മനസ്സുകൊണ്ട് അറിയാൻ കഴിയും. നിരീക്ഷകനാണ് ഈ ലോകത്തിന്റെ കേന്ദ്രം.

“പൃഥിവ്യാപ്തെജോ  വായുരാകാശം കാലോ ദിഗാത്മൻ ഇതി ദ്രവ്യാണി”

അതായത് പ്രുധ്വി, അപ് (ജലം), അഗ്നി, വായു, ആകാശം (സ്പേസ്),  കാലം,  ദിക്ക് ആത്മാവ് (self), മനസ്സ് ഇവയാണ് ദ്രവ്യങ്ങൾ. ഇവയിൽ ആദ്യത്തെ നാലെണ്ണം നാലുതരം അണുക്കൾ ആകുന്നു. മറ്റുള്ളവ പദാർഥങ്ങളും. ഓരോ വസ്തുവും അതിന്റെ വിവിധ ഭാഗങ്ങൾ കൂടിചെർന്നുണ്ടായതാണ്.  വസ്തുക്കളിൽ നിന്നും ഭാഗങ്ങളെ വേർതിരിക്കാൻ കഴിയും.   ഓരോ വസ്തുവിനെയും ചെറിയ ചെറിയ ഭാഗങ്ങളായി വേര്തിരിക്കാം.  ഓരോരോ ചെറുയ ഭാഗത്തെയും വീണ്ടും കൂടുതൽ ചെറിയ ഭാഗങ്ങൾ ആക്കാം.  അങ്ങനെ ഭാഗിച്ചു ഭാഗിച്ചു ഇനിയൊട്ടും ഭാഗിക്കാൻ വയ്യ എന്ന് എത്തുമ്പോൾ അതിനു പരമാണു എന്ന് പറയുന്നുഭൌതിക സത്തയുടെ ഏറ്റവും സൂക്ഷ്മവും അവിഭാജ്യ ഘടകവുമാണിത്. പരമാണുവിൽ നിന്നങ്ങോട്ട്വിഭജനം ഇല്ല. പരമാണുക്കളാണു പ്രപഞ്ചത്തിന്റെ അടിസ്ഥാനം.

കൂടി ചേരാനുള്ള   വാസന പരമാണുവിന്റെ സഹജവാസനയാണ്. രണ്ടു പരമാണുക്കളുടെ സംയോഗത്തിൽ ഒരു ദ്വുണകം ഉണ്ടാകുന്നു. രണ്ടു ദ്വുണകങ്ങൾ ചേർന്ന് ത്രുണുകങ്ങൽ ഉണ്ടാകുന്നു. നാല് ത്രുണുകങ്ങൽ ചേർന്ന് ചതുരണങ്ങൽ ഉണ്ടാകുന്നു. ചതുരണങ്ങൽ ചേർന്ന് പലതരം വസ്തുക്കൾ ഉണ്ടാകുന്നു. പ്രാഥമിക ഘടകങ്ങളായ അണുക്കൾ നിത്യങ്ങളും, അവിഭാജ്യങ്ങളും അനശ്വരങ്ങളുമാണു. വൈശേഷികന്മാർ ബ്രഹ്മത്തെ   പ്രപഞ്ചത്തിന്റെ മൂലകാരണമായി അംഗീകരിക്കുന്നില്ല. ഒറ്റക്കൊറ്റക്ക്‌, സ്വതന്ത്രമായി നില്ക്കുന്ന പരമാണുക്കളുടെ ചലനത്തിന്റെ പ്രചോദന ശക്ത്തി എന്താണെന്നും കണാദൻ അന്വേഷിക്കുന്നുണ്ട്. അത് അദൃഷ്ട്ടം എന്ന ആന്തരിക ശക്ത്തിയാണ്. ഗമനം, നിർഗമനം, ഗ്രഹണം, സംക്രമം, സംയോഗം തുടങ്ങിയവ അദൃഷ്ട്ടം മൂലം സംഭവിക്കുന്നതാണ്.

പ്രപഞ്ചത്തിന്റെ പരമാണു ഘടനയെക്കുറിച്ചുള്ള സിദ്ധാന്തം ഡെമൊക്രിട്ടസിന്റെ നേട്ടമായിട്ടാണ് ലോകം അറിയുന്നത്. എന്നാൽ ബി സി അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഡെമൊക്രിട്ടസിനു ഏതാണ്ട് രണ്ടു നൂറ്റാണ്ടിനു മുൻപ് ഇന്ത്യയിൽ ഇത് നിലനിന്നിരുന്നു എന്ന് പല പണ്ഡിതന്മാരും, വില്യം ഫ്ലെമിംഗ്, മാര്ക്സ് മുള്ളർ തുടങ്ങിയ പാശ്ചാത്യപണ്ഡിതന്മാർ അടക്കം, അഭിപ്രായപ്പെടുന്നു.

ഒറ്റക്കുള്ള പരമാണുക്കൾ ദൃഷ്ട്ടി ഗോചരമല്ല, ദ്വുണുകത്തിന്റെ അല്ലെങ്കിൽ ത്രുണുകത്തിന്റെ വലുപ്പം എത്തുന്നതുവരെ അവ ഗോചരങ്ങൾ അല്ല എന്ന് കണാദൻ പറയുന്നു. ഇത്തരം ഒരു സങ്കല്പം ഗ്രീക്ക് പരമാണു വാദികളിൽ കണ്ടിട്ടില്ലെന്ന് മാര്ക്സ് മുള്ളർ അഭിപ്രായപ്പെടുന്നു.

കണികാശാസ്ത്രത്തിലെ ആധുനിക നിഗമനങ്ങളുമായി ഇതിനെ താരതമ്യം ചെയ്യുന്നത് നന്നായിരിക്കും. ആറ്റത്തിന്റെ അടിസ്ഥാനപരമായ വര്ക്കിംഗ് അറേഞ്ച്മെന്റ് മോളിക്യൂളിന്റെ രൂപത്തിലാണ്. രണ്ടോ അതിലധികമോ അറ്റമുകൾ ചേരുന്നതാണ് മോളിക്യൂൾ (ഉദ്ദാഹരണമായി രണ്ടു ഹൈട്രജെൻ ആറ്റമുകൾ ചേര്ന്നാണ് ഒരു ഹൈട്രജെൻ മോളിക്യൂൾ ഉണ്ടാവുന്നത്).  (കണാദന്റെ ദ്വുണ്കങ്ങളും ത്രുണുകങ്ങളും).  നഗ്ന നേത്രങ്ങൾ കൊണ്ട് അവയെ കാണാൻ കഴിയില്ല. ശക്ത്തിയേറിയ സൂക്ഷ്മ ദർശനിയിൽ കൂടിപോലും വളരെ ഉയര്ന്ന നിലയിലുള്ള മോളിക്യൂളിനെ മാത്രമേ കാണാൻ സാധിക്കു. വലുപ്പം മാത്രമല്ല അതിനു കാരണം, മോളിക്യൂളുകൾ ഉണ്ടാവുന്നത് വിവിധതരം ആറ്റം ബോണ്ടിംഗ് വഴിയാണു. ഇത്തരം ബോണ്ടിങ്ങുകൾ ഒരു സൂക്ഷ്മ ദര്ശിനിയുടെ ഇടപെടലിന് മുന്നില് പലപ്പോഴും പിടിച്ചുനിക്കാൻ കഴിയാതെയാവുന്നു.        

 മഹാനായ റിച്ചാര്ഡ് ഫൈന്മാൻ ഒരിക്കൽ പറയുകയുണ്ടായി, നിങ്ങള്ക്ക് ഇതുവരെയുള്ള ശാസ്ത്ര പുരോഗതിയെ ഒറ്റ വാചകത്തിൽ പറയണമെങ്കിൽ അത് എല്ലാ വസ്തുക്കളും നിർമിച്ചിരിക്കുന്നത്ആറ്റമുകൾ കൊണ്ടാണ് എന്നുള്ള കണ്ടുപിടുത്തം എന്നാണെന്നാണ്.

അവ എല്ലായിടത്തും ഉണ്ട്, എല്ലാത്തിലും ഉണ്ട്. അവ ചിരംജ്ജീവികളാണു. നമ്മിലുള്ള ബഹുഭൂരിപക്ഷം അണുക്കളും നിരവധി നക്ഷത്ത്രങ്ങളിലൂടെ കടന്നുവന്നതും, നിരവധി ചേതനാചേതനങ്ങളായ ശരീരത്തിലൂടെ സഞ്ചരിച്ചതുമാണ്. നമ്മിലുള്ള എത്രയോ ആറ്റമുകൾ, ഒരു പക്ഷെ, ബുദ്ധന്റെയോ കാളിദാസന്റെയൊ ശരീരത്തിൽ ഉണ്ടായിരുന്നിരിക്കാം. അർഥത്തിൽ നാമൊക്കെ ആരുടെയൊക്കെയോ അവതാരങ്ങൾ ആണ്.

നാം മരിച്ചുകഴിയുമ്പോൾ, നമ്മുടെ ശരീരത്തിലുള്ള അണുക്കൾ വിഘടിച്ചു മറ്റെന്തൊക്കെയോ ആയിത്തീരുന്നു.    അത് അങ്ങനെ നിദാന്തമായി, അനന്ത കാലം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ഒരു ആറ്റം എത്ര കാലം നിലനിൻല്ക്കുമെന്നു ആര്ക്കും അറിയില്ല. ചില കണക്കുകൂട്ടലുകൾ പറയുന്നത് ഒരുപക്ഷെ 10^35 വര്ഷം ആയുസ്സ് ഉണ്ടായിരിക്കണം എന്നാണു.            

എന്നാൽ വലുപ്പമോ നമ്മുടെ ഭാവനയിൽ പോലും സങ്കല്പ്പിക്കാൻ കഴിയില്ല. നമുക്ക് ഒരു മില്ലീ മീറ്ററിൽ തുടങ്ങിനോക്കാം. ഇനി, അതിനെ ആയിരം ഭാഗങ്ങളായി വിഭജിച്ചതായി സങ്കല്പ്പിക്കുക. അങ്ങനെ കിട്ടുന്ന ഒരു ഭാഗം ആണ് ഒരു മൈക്രോൺ. അവിടെയാണ് നമ്മുടെ   കീടാണുക്കളുടെ ലോകം. ശുദ്ധജലത്തിൽ ജീവിക്കുന്ന ഒറ്റസെൽ ജീവിയായ 'പാരമെസിയം' എന്നൊരു ജീവിയുണ്ട്. ഏതാണ്ട് രണ്ടു മൈക്രോൺ ആണ് അതിന്റെ വലുപ്പം. നിങ്ങള്ക്ക് അതിനെ നഗ്ന നേത്രങ്ങൾ കൊണ്ട്, ഒരു തുള്ളി വെള്ളത്തിൽ അത് നീന്തുന്നത് കാണണമെങ്കിൽ, ഒരു തുള്ളിവെള്ളം ഏതാണ്ട് പന്ത്രണ്ടു മീറ്റർ വലുപ്പത്തിൽ നിങ്ങൾ വികസിപ്പിക്കെണ്ടിവരും


ഇനി ഒരുതുള്ളിയിലെ ഒരു ആറ്റം കാണണമെങ്കിൽ തുള്ളി നിങ്ങൾ 24 കിലോമീറ്റർ വലുപ്പത്തിൽ വികസിപ്പിക്കെണ്ടിവരും. സങ്കല്പ്പത്തിനും അപ്പുറം ആണത്.  ഇത് ന്യൂട്ടൊണിയൻ ലോകത്തിലെ ആറ്റത്തിന്റെ ചരിത്രമാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ നാംകണ്ട’ ആറ്റം, ഇപ്പോഴുംകാണുന്ന’ ആറ്റം, ഇങ്ങനെയൊന്നും പറയാവുന്ന ഒന്നല്ല. നമുക്ക് അത് വഴിയെ കാണാം (തുടരും)  


No comments:

Post a Comment