Wednesday, 16 December 2015

The truth is not in what shines, but in what hides in the Dark


For, thousands of years, we have looked into the sky and believed that the illuminated stuff are the truth. Scientists now know that the truth is not what shines in the light but what hides in the dark hold the truth. There is a mysterious dark energy that binds the stars and the Galaxies.

Every text book in cosmology says that universe is made up of atoms. All these text books are wrong. 96% of the universe is made up of Dark Energy and Dark Matter. They don’t interact with anything. They don’t emit or absorb light.

73% is unknown, called Dark energy

23% is called Dark matter, which is believed to be existing at the Centre of every Galaxy, called Black Holes and such other exotic things.

4% is the visible material

Dark Energy is very different from Dark Matter. It is the energy of the vacuum, energy of nothing. Nothingness has energy pushing the universe apart, creating a one-way universe.

Science believe that dark energy was created along with the dark matter at the moment of creation. It was always existed in the universe. The gravitational force of the dark matter was kept as a check by slowing down the expansion of the universe in the first 9 billion years after the big bang. It had changed 5 billion years ago when the universe grew big enough so that the dark matter is dispersed throughout the universe. The dark energy was started to affect against the pull of Dark matter. And then the universe began to expand at an accelerated rate.

 


When Einstein decided to test his relativity on universe, he could not balance his equation on both sides of the equal sign. His equation shows that the universe either expand or contract. So Einstein proposed a repulsive vacuum energy to hold universe in balance against the attractive gravity.  He called it a ‘Cosmological constant’ energy that would hold the universe in balance.

When Hubble announced the expanding universe, suddenly Einstein’s cosmological constant seemed become irrelevant and he call it his ‘greatest blunder’. Einstein’s ‘greatest blunder’ was to determine whether the universe should die in ‘fire’ or in ‘ice’. Now it is sure that the universe is going to die in ‘ice’, a cold death. In fact Einstein’s equation was showing that the dark matter and visible matter is not enough to show the curvature of the space.

When the dark energy completely dominate on dark matter, the universe will enter into an exponential expansion. In every unit of time it will double its size, unless the dark energy reverse its sign.    


                                               Large Scale structure of the Universe

                                                          (Image Curtsy: Wikipedia)  

Tuesday, 15 December 2015


ഈസ്സാ ഇന്ത്യയിൽ  


യുവാവായ ഈസാ തന്റെ പതിനാലാം വയസ്സിൽ സിന്ധു കടന്ന് ദൈവത്തിനു ഏറ്റവും  പ്രിയപ്പെട്ട ദേശത്ത്ആര്യന്മാരോടൊപ്പം പാര്ത്തു.

ഈസ്സായുടെ പ്രശസ്ത്തി   സിന്ധുവിന്റെ വടക്കോട്ടും വ്യാപിച്ചു. അദ്ദേഹം അഞ്ചു നദികളുടെ ദേശവും കടന്ന് രജപുത്താനയിൽ എത്തിയപ്പോൾ ജൈനനെ ആരാധിക്കുന്ന ജനവിഭാഗം തങ്ങളോടൊപ്പം പാര്ക്കാൻ അവനെ നിര്ബന്ധിച്ചു.

എന്നാൽ വഴിതെറ്റിപ്പോയ ജൈനരെ വിട്ട് അവൻ ഒറീസ്സയിൽ  ജഗ്ഗന്നാധിൽ   എത്തി. അവിടെയാണ് വ്യാസ കൃഷ്ണന്റെ  ഓർമ്മകൾ നില നില്ക്കുന്നത് (വേദ വ്യാസന്റെ മറ്റൊരു പേര് കൃഷണ ദ്വൈപായണൻ എന്നാണ്)ബ്രാഹ്മണ പുരോഹിതർ അവനെ അവിടെ  സസന്തോഷം സ്വീകരിച്ചു.

അവർ അവനെ വേദങ്ങൾ വായിക്കുവാനും ഗ്രഹിക്കുവാനും പഠിപ്പിച്ചു. പ്രാര്ധന്യിലൂടെ രോഗങ്ങൾ ഭേദമാക്കുവാനും,   അശുധാത്മാക്കളെ പുറത്താക്കി ആളുകളെ വീണ്ടും മനുഷ്യരാക്കാനും അവർ അവനെ പരിശീലിപ്പിച്ചു. ജഗന്നാഥ്‌ , ബനാരസ്സ് തുടങ്ങിയ വിശുദ്ധ നഗരങ്ങളിൽ അവൻ  പാര്ത്തു. വൈശ്യരുടെയും ശൂദ്രരുടെയും ഇടയില അവൻ ജീവിച്ചു, അവരെ വിശുദ്ധ ഗ്രന്ഥങ്ങൾ പഠിപ്പിച്ചു. ജനങ്ങൾ എല്ലാവരും അവനെ സ്നേഹിച്ചു.

എന്നാൽ ബ്രഹ്മാവിന്റെ തുടയിൽ നിന്നും, പാദങ്ങളിൽനിന്നും ജനിച്ചവരുടെ കൂടെ ജീവിക്കുന്നതും അടുത്തു ഇടപെടുന്നതും നിരൊധിക്കപ്പെട്ടിരിക്കുന്നതാണെന്നു ബ്രാഹ്മണർ അവനെ അറിയിച്ചു (ബ്രഹ്മാവിന്റെ തുടയിൽ നിന്നും വൈശ്യരും, പാദങ്ങലിൽനിന്നും ശൂദ്രരും ജനിച്ചു എന്ന് വിശ്വാസം). 

വൈശ്യര് വേദം കേള്ക്കാൻ മാത്രമേ പാടുള്ളൂ, അതുപോലെതന്നെ ശൂദ്രര് വേദം കേള്ക്കുവാൻ പോലും അര്ഹരല്ലെന്നും അവര്ക്ക് ബ്രാഹ്മണരെയും ക്ഷത്രിയരെയും സേവിക്കുവാൻ മാത്രമേ അധികാരം ഉള്ളുവെന്നും അവർ അവനെ അറിയിച്ചു.

മരണത്തിനു മാത്രമേ അവരെ അതില്നിന്നും മോചിപ്പിക്കുവാൻ കഴിയു, അതുകൊണ്ട് ദൈവകൊപം അങ്ങയുടെ മേൽ പതിക്കാതിരിക്കെണ്ടാതിനായിട്ടു   അങ്ങ് അവരെ വിട്ടു ഞങ്ങളോടൊപ്പം പാര്ത്തു ദൈവത്തെ ആരാധിക്കു എന്നും അവർ അവനോടു പറഞ്ഞു.    

എന്നാൽ ഈസാ അവരെ കേള്ക്കാതെ ശൂദ്രരുടെ ഇടയിൽ ബ്രാഹ്മണർക്കും ക്ഷത്രിയര്ക്കും എതിരായി പ്രസംഗിച്ചു. മനുഷ്യൻ മനുഷ്യന്റെ അവകാശങ്ങളെ കവര്ന്നെടുക്കുന്നതിനെ അവൻ ശക്ക്തമായി എതിര്ത്തു. ദൈവം മനുഷ്യര് തമ്മിൽ ഒരു അന്തരവും സൃഷിട്ടിച്ചിട്ടില്ല എന്നും എല്ലാവരും ദൈവത്തിനു പ്രിയപ്പെട്ടവർ ആണെന്നും അവൻ പ്രഖ്യാപിച്ചു. 
  
വേദ പുരാണങ്ങൾ മനുഷ്യ നിര്മിതമല്ല എന്ന വാദത്തെ അദ്ദേഹം നിരാകരിച്ചു. ബ്രഹ്മാവ്‌ വിഷ്ണു ശിവൻ എന്നുള്ള ത്രിമൂര്ത്തി സങ്കൽപ്പത്തെയും അദ്ദേഹം നിഷേധിച്ചു. അനാദിയായ ആ ന്യായസ്തൻ, അവിസ്ചിന്നനായ ആ പരമാത്മാവ്‌, ഏകനാണെന്നും ആ ഏകനാണ് സൃഷ്ട്ടി സ്ഥിതി സംഹാരങ്ങല്ക്ക് കാരണൻ എന്നും അദ്ദേഹം വാദിച്ചു. അവസാന വിധി നാളിൽ ശൂദ്രരോടും വൈശ്യരോടും ക്ഷമിക്കപ്പെടും, എന്നാൽ അവരില നിന്നും അവരുടെ അവകാശങ്ങൾ തട്ടിയെടുക്കുന്നവരിൽ അവന്റെ കോപം പതിക്കും. 

ശൂദ്രരും വൈശ്യരും അവന്റെ വാക്കുകൾ കേട്ട് അത്ഭുതപ്പെട്ടു. അവർ തങ്ങളെ പ്രാര്ധിക്കാൻ പഠിപ്പിക്കണമെന്ന് അവനോടു അപേക്ഷിച്ചു. അവൻ പറഞ്ഞു, വിഗ്രഹങ്ങളെ ആരാധിക്കരുത്‌ കാരണം അവയ്ക്ക് നിങ്ങളെ കേള്ക്കാൻ കഴിയില്ല. ബ്രാഹ്മണരുടെ വേദം കേള്ക്കരുത് കാരണം അതിൽ സത്യം വിക്രുതമാക്കപ്പെട്ടിരിക്കുന്നു. കാണുന്നവയെ അങ്ങനെതന്നെ വിശ്വസിക്കരുത്. നിങ്ങളുടെ അയല്ക്കാരനെ വേദനിപ്പിക്കരുത്. പാവങ്ങളെയും ബാലഹീനരെയും സഹായിക്കുക, നിങ്ങളുടെതല്ലാത്തവയിലും മറ്റുള്ളവരുടെ വസ്തുക്കളിലും ആഗ്രഹം പുലര്ത്തരുത്.

സവർണ പുരോഹിതന്മാരും രാജാക്കന്മാരും  ഈസ്സായുടെ ഇത്തരം പ്രഭാഷണങ്ങളും ശൂദ്രരുടെ ഇടയിലുള്ള അവന്റെ പ്രവര്ത്തനങ്ങളും അറിഞ്ഞു. അവർ അവനെ വധിക്കുവാൻ നിശ്ചയിച്ചു. യുവാവായ പ്രവാചകനെ അന്വേഷിച്ചു അവർ ചാരന്മാരെ അയച്ചു. 

നാലും അഞ്ചും അധ്യായങ്ങളിലൂടെ അസാമാന്യനായ, വിപ്ലവകാരിയായ ഒരു ഈസ്സായെ ആണ് നമുക്ക്  കാണാൻ കഴിയുന്നത്‌. പതിനാലു  വയസ്സിൽ  ജനിച്ച നാട് വിട്ട് അന്യ ദേശത്തു എത്തുന്നു. അവിടത്തെ ഭാഷയും വിശുദ്ധ ഗ്രന്ഥങ്ങളും പഠിച്ചു, അവിടെത്തന്നെ അനാചാരങ്ങല്ക്കും സാമൂഹിക തിന്മക്കും എതിരെ പോരാടുന്നു. പാര്ശ്വ വല്ക്കരിക്കപ്പെട്ട ജനങ്ങളുടെ ഇടയിലേക്കാണ് അദ്ദേഹം ഇറങ്ങി ചെല്ലുന്നത്.

മറ്റൊന്ന്, ബുദ്ധമതത്തെ പഠിക്കുവാനാണ്‌ ഈസാ ഇന്ത്യയിലേക്ക്‌ വരുന്നത്. എന്നാൽ ഇതുവരെ അദ്ദേഹം പഠിച്ചത് ഹിന്ദു മത ഗ്രന്ഥങ്ങളും അതിന്റെ ആചാരങ്ങളുമാണ്. ഹിന്ദു മതത്തിന്റെ പല പ്രധാന ആചാരങ്ങല്ക്കും എതിരെയാണ് അദ്ദേഹം സംസാരിക്കുന്നത്. ഇവിടെ ഗ്രന്ധകര്ത്താവിന്റെ ബുദ്ധമത സ്വാധീനമാണ് വെളിവാകുന്നത്. വേദങ്ങളുടെ പ്രാമാണികതയെ ബുദ്ധമതം അന്ഗീകരിക്കുന്നില്ല. അതുപോലെതന്നെ ജാതിവ്യവസ്ഥയെ ബുദ്ധമതം സ്വീകരിക്കുന്നുമില്ല. പിന്നാക്കങ്ങലോടുള്ള കരുണയും ബുദ്ധമതത്തിന്റെ പ്രത്യകതയാണ്. 
  
ഇതിൽ പലയിടങ്ങളിലും പുതിയ നിയമത്തിലെ ആശയങ്ങളും പ്രയോഗങ്ങളും കാണാൻ കഴിയും. ഒരുപക്ഷെ കൃസ്ത്യാനിയായ ടോട്ടോവിച്ചു ഗ്രന്ഥം പകർത്തിയെടുത്തത്തിൽ അദ്ദേഹത്തിൻറെ സ്വാധീനം അതിൽ നിഴലിച്ചതാകാനാണ് സാധ്യത.

പ്രധാനപ്പെട്ട മറ്റൊരു കാര്യം, ഹിന്ദുമതത്തിലെ ത്രിമൂര്ത്തി സങ്കല്പ്പത്തെ തള്ളിയവനാണ് ഈസ്സായെന്നാണ്ഇവിടെ പറയുന്നത്, എന്നാൽ പില്കാലത്ത് ക്രിസ്തുമതം ഇദ്ദേഹത്തെതന്നെ ത്രീത്വത്തിന്റെ (സാരാംശത്തിൽ ത്രിമൂർത്തികൾ തന്നെ) രണ്ടാമത്തെ ആൾ ആക്കിമാറ്റിക്കളഞ്ഞു. കാലത്തിന്റെ കാവ്യനീതി എന്നല്ലാതെ  ഇതിനെ എന്ത് വിളിക്കണം?


തുടരുന്നു: ഈസ്സാ രക്ഷപെടുന്നു.       

Monday, 9 November 2015





വിശുദ്ധ ഇസ്സായുടെ ജനനം 

“ഇസ്രായെല്യരുടെ സമ്പത്തും, സമൃദ്ധിയും, ഐശ്യര്യവും നാൾക്കുനാൾ വര്ധിച്ചുവന്നു. ലോകം മുഴുവൻ അവരുടെ കീര്ത്തി പരന്നു. അതോടെ അയൽ രാജ്യങ്ങൾ അവരിൽ അസൂയാലുക്കൾ ആയി മാറി. എന്നാൽ ഈ ഭാഗ്യങ്ങൾ എല്ലാം നല്കിയ, ഇസ്രായേലിന്റെ ദൈവത്തിന്റെ ശക്ത്തിയിൽ ഭയപ്പെട്ട ശത്രുക്കൾ അവരെ ആക്രമിക്കാൻ ധൈര്യപ്പെട്ടില്ല.”     

“എന്നാൽ ക്രമേണ ഇസ്രായെല്യർ അവരുടെ ദൈവത്തെ മറന്നു തുടങ്ങി. അവരുടെ രാജാക്കൾ മോസ്സസ്സിന്റെ നിയമങ്ങൾ മറന്നുകളഞ്ഞു. അവർ സ്വയം നിയമങ്ങൾ നിര്മിച്ച് നടപ്പാക്കിതുടങ്ങി. ദൈവത്തിന്റെ ആലയവും അതിന്റെ പരിശുദ്ധിയും അവർ കളങ്കപ്പെടുത്തി. കപടാചാരങ്ങളിലും മന്ത്രവാദങ്ങളിലും അവർ അഭയം തേടി. അങ്ങനെ ഈജിപ്ത്തിൽനിന്നുള്ള അവരുടെ പ്രയാണങ്ങൽക്കു ശേഷം നിരവധി നൂറ്റാണ്ടുകൾ കടന്നുപോയി.” 

“ദൈവത്തിന്റെ കോപം അവരുടെമേൽ പതിച്ചു. ഇസ്രായെല്യരുടെ മണ്ണിൽ അപരിചിതർ കടന്നുകയറിത്തുടങ്ങി. കൃഷിയിടങ്ങളും ഗ്രാമങ്ങളും നശിപ്പിക്കപ്പെട്ടു. ജനങ്ങൾ തടവുകാരായി മാറ്റപ്പെട്ടു. റോമിൽനിന്നും അപരിഷ്ക്കൃതർ കടൽ കടന്നെത്തി. സീസറുടെ സൈന്യവും അവരോടൊപ്പം എത്തി.”  

“യഹൂദരുടെ ആരാധനാലയങ്ങൾ നശിപ്പിക്കപ്പെട്ടു. ജനങ്ങൾ  അവരുടെ ആചാര വിശ്വാസങ്ങളിൽനിന്നും ബലമായി മാറ്റപ്പെട്ടു. നിർദൊഷികളായ ജനങ്ങൾ പ്രാകൃത ദൈവങ്ങൽക്കുമുന്നിൽ ബലി ആയി അര്പ്പിക്കപ്പെട്ടു.”  

“സ്ത്രീകളെ അവരുടെ ഭർത്താക്കന്മാരിൽനിന്നും ബലമായി അകറ്റി, സാധാരണ ജനങ്ങൾ അടിമകളായി മാറി, പതിനായിരങ്ങൾ കടനിക്കരയുള്ള അജ്ഞാത ദേശങ്ങളിലേക്ക് കയറ്റി അയക്കപ്പെട്ടു.”

“ആയിരക്കണക്കിനു കുഞ്ഞുങ്ങൾ വാളിനിരയായി, ഇസ്രായേലിന്റെ മണ്ണിൽ കരച്ചിലും നിലവിളിയും മുഴങ്ങി. ഈ ആപൽഘട്ടത്തിൽ ഇസ്രായെല്യർ അവരുടെ ദൈവത്തെ ഓര്ത്തു. തങ്ങൾ ചെയ്ത കഠിന തെറ്റിന് അവർ ദൈവത്തൊട് മാപ്പിരന്നു. നല്ലവനായ ദൈവം അവരുടെ പ്രാര്ധനയും വിലാപവും കേട്ടു.”

ഇങ്ങനെയാണ് മൂന്നാം അദ്ധ്യായം അവസാനിക്കുന്നത്. ഈ അദ്ധ്യായം ഒരു ബുദ്ധ സന്യാസിയുടെ വാക്കുകൾ എന്നതിനേക്കാൾ ഒരു യഹൂദന്റെ വാക്കുകളാവാണാണു  കൂടുതൽ സാധ്യത. ഇന്ത്യയുമായി സ്ഥിരമായി കച്ചവടം നടത്തുന്ന കടൽ മാർഗ്ഗങ്ങൾ സോളമന്റെ കാലത്തുതന്നെ ഉണ്ടായിരുന്നു. ചരിത്രപരമായ വലിയ  തെളിവുകൾ ഒന്നും ലഭ്യമല്ലെങ്കിലും, എ ഡി 52-ഇൽ വിശുദ്ധ തോമസ്‌ അപ്പസ്തോലൻ കേരളത്തിൽ വന്നുവെന്ന് കൃസ്ത്യാനികൾ വിശ്വസിക്കുന്നു. കുരുമുളകു വിളയുന്ന മലെയിൽ (മലബാര്) ധാരാളം കൃസ്ത്യാനികളെ കണ്ടെന്നും അവരുടെ ബിഷപ്പ് കല്ലെയാനിൽ (മുംബൈക്ക് അടുത്തുള്ള കല്യാണ്‍) ആണെന്നും ആറാം നൂറ്റാണ്ടിൽ ഇവിടെം സന്നർശിച്ച അലെക്സ്യാന്ദ്രിയൻ സഞ്ചാരി കൊസ്മാസ് ഇന്ടികപ്ലീടുസ്(Cosmas Indicopleustes) രേഖപ്പെടുത്തിയിട്ടുണ്ട്. 

അങ്ങനെയുള്ള ഏതെങ്കിലും യഹൂദന്റെ വക്കുകളാവാം നമ്മുടെ ബുദ്ധസന്യാസി രേഖപ്പെടുത്തിയിട്ടുള്ളത്.    

അഞ്ചാം അദ്ധ്യായം ആരംഭിക്കുന്നത് ഇങ്ങനെ:

“കാലം സംജാതമായിരിക്കുന്നു. പരമ ന്യായാധിപൻ തന്റെ അനന്ത കൃപയാൽ സ്വയം ഒരു മനുഷ്യനിൽ അവതരിക്കാൻ തീരുമാനിച്ചു.”

“അനാദിയായ പരമാത്മാവ്തന്റെ പരിപൂർണ നിഷ്ക്രിയാവസ്തയിൽനിന്നും സ്വയം ഉണര്ന്നു. കാലാതീതമായ അനന്തതിയിൽ നിന്നും അത് സ്വയം വേർപെട്ട്, കാലത്തിന്റെ അനിസ്ചിതത്വത്തിലെ ഒരു ചെറു  ഇടവേളയിലേക്ക്  പ്രവേശിച്ചു.”

“ആ അനന്താത്മാവുമായി നാം താദാദ്മ്യം പ്രാപിക്കെണ്ടാതിനായി, സർവ ഐഷര്യങ്ങൾക്കും  നാം പാത്രീഭൂതരാവുന്നതിലേക്ക്, അത് സ്വയം മനുഷ്യ രൂപം ധരിച്ചു. “

“ആത്മാവിനെ അതിന്റെ കൂട്ടിൽ നിന്നും വിമോചിപ്പിച്ചു, പരിപൂർണ വിശുദ്ധിയോടെ എങ്ങനെ സ്വർഗരാജ്യത്തിൽ പ്രവേശിക്കാം എന്ന് നമ്മെ പഠിപ്പിക്കുന്നതിനായി, അവൻ മനുഷ്യരൂപം പ്രാപിച്ചു.”

“ഇസ്രായേലിന്റെ മണ്ണിൽ ഒരു അത്ഭുത ശിശു ജനിച്ചു. ശിശുവിന്റെ  നാവിലൂടെ ഇസ്രായെല്യർ ശരീരത്തിന്റെ നിസ്സാരതയെക്കുരിച്ചും ആത്മാവിന്റെ മഹത്ത്വത്തെ ക്കുറിച്ചും കേട്ടു    

“ദരിദ്രരെങ്കിലും സ്രഷ്ട്ടാവിന്റെ മഹത്ത്വം അറിഞ്ഞവരായിരുന്നു അവന്റെ മാതാപിതാക്കൾ. സത്യത്തിന്റെ പാതയിൽ മാത്രം സഞ്ചരിച്ചിരുന്ന അവരുടെ, ആദ്യജാതനെ, സർവ ശക്ക്തൻ അനുഗ്രഹിക്കുകയും പീഡകൾ അനുഭവിക്കുന്നവരെ സുഖപ്പെടുത്തുവാനും പാപികളെ അതില്നിന്നും രക്ഷിക്കുന്നതിനുമായി അനുന്ഗ്രഹിച്ചയച്ചു.” 

“ഈ സ്വര്ഗീയ ശിശുവിന് ഈസ്സ എന്ന് അവർ നാമകരണം ചെയിതു. വളരെ ചെറുപ്പത്തിൽ തന്നെ അദൃശ്യനായ ദൈവത്തെക്കുറിച്ചും അവന്റെ പാതയിലൂടെ സഞ്ചരിക്കെണ്ടുന്നതിന്റെ ആവഷ്യകതെപ്പറ്റിയും, ഈ ശശു ജനങ്ങളോട് ആഹ്വാനം ചെയ്തു.”

“ഈ ശിശുവിന്റെ നാവില്നിന്നും ശ്രവിച്ച ഇസ്രായെല്യർ ഇവനിൽ പ്രപഞ്ചാത്മാവ് കുടികൊള്ളുന്നു എന്ന് വിശ്വസിച്ചു.”

“ഇസ്സാ പതിമൂന്നാം വയസ്സിൽ എത്തി. പാരമ്പര്യം അനുസരിച്ച് ഒരു ഇസ്രായേൽ യുവാവ് ഭാര്യയെ സ്വീകരിക്കുന്നതിനുള്ള കാലം എത്തി.”

“ഇസ്രായേൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും, ധനികരും ശ്രെഷ്ട്ടരും ആയവർ മഹാനായ ബാലനെ തങ്ങളുടെ മരുമകൻ ആയി ലഭിക്കുവാൻ ആഗ്രഹിച്ച് അവന്റെ വീട്ടിൽ കയറിയിറങ്ങി തുടങ്ങി. “

“തന്മൂലം, ഈസാ തന്റെ പിതാവിന്റെ ഭവനം രഹസ്യമായി വിട്ട് ജറുസലം കടന്നു. പ്രച്ഛന്ന വേഷം ധരിച്ചു , യഹൂദ കച്ചവടക്കാരോടൊപ്പം, അദ്ദേഹം  സിന്ധു ദേശം ലക്ഷ്യമാക്കി തിരിച്ചു.”

“മഹാനായ ബുദ്ധന്റെ നിയമങ്ങള പഠിച്ച്‌, ദൈവവചനത്തിൽ കൂടുതൽ തീക്ഷണത കൈവരിക്കുന്നതിനായി അദ്ദേഹം സിന്ധു ദേശത്തു എത്തി.”


അഞ്ചാം അദ്ധ്യായം തുടക്കം  ഹിന്ദുവിന്റെ പരബ്രഹ്മ സങ്കല്പ്പത്തിന്റെ ഏതാണ്ട് ഒരു ച്ഛായ നിലനിര്ത്തുന്നു. മാത്രമല്ല ഇവിടെ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് രണ്ടു കാര്യങ്ങൾ സൂചിപ്പിക്കെണ്ടാതായിട്ടുണ്ട്. ഒന്ന് ഈസ്സായിൽ കന്യാജനനം ഒരിക്കലും ഇതിൽ സൂചിപ്പിച്ചിട്ടില്ല. അല്ലെന്നും കൃത്യമായി ഒരിടത്തും  പറയുന്നില്ല. മറ്റൊന്ന് ഈസ്സായുടെ വിവാഹക്കാര്യമാണ്. അത് ഏതാണ്ടൊക്കെ ശരിയുമായിരിക്കാം. യഹൂദരുടെ ഇടയിൽ പതിമൂന്നു പതിനാലു വയസ്സിൽ വിവാഹം എന്നത് ഒരു നാട്ടുനടപ്പ് ആയിരുന്നു.

ഇവിടെ ഗൗതമ ബുദ്ധനെ സ്മരികാതിരിക്കാൻ കഴിയില്ല. ഭാര്യയേയും കുടുംബത്തെയും ഉപേക്ഷിച്ചു കൊട്ടാരം വിട്ടിറങ്ങിയ അദ്ദേഹത്തെക്കാലും ഈസാ ചെയ്തതാണ് ഉത്തമം എന്ന് പറയേണ്ടിവരും.                                 


തുടരുന്നു: ഈസ്സാ ഇന്ത്യയിൽ  


Thursday, 5 November 2015




വിശുദ്ധ ഈസ്സായുടെ ജീവിതകഥ





യേശുവിന്റെ ചരിത്രമെഴുതിയ, അജ്ഞാതനായ ബുദ്ധഭിക്ഷു യേശുവിനെ വിളിച്ചത് 'ഈസ്സ' എന്നായിരുന്നു. ഖുര്-ആനിലും അങ്ങനെതന്നെ ആണ് അദ്ദേഹത്തെ വിളിക്കുന്നത്‌. മാത്രമല്ല അദ്ദേഹം യേശുവിനു നല്കിയ സ്ഥാനപ്പേര്മനുഷ്യപുത്രരിൽ ഏറ്റവും ശ്രേഷ്ട്ടൻ’ എന്നായിരുന്നു. നാല് സുവിശേഷകരും സാക്ഷ്യപ്പെടുത്തുന്നത് യേശു സ്വയം വിളിച്ചതും മനുഷ്യപുത്രൻ എന്നായിരുന്നു എന്നാണ്.

സുവിശേഷകരിൽ മത്തായി തുടങ്ങുന്നത് അബ്രാഹം മുതലുള്ള തലമുറകളുടെ വിസ്ഥാരത്തിൽനിന്നാണ്. മാർക്കൊസ്സ് സ്നാപക യോഹന്നാനും, യേശുവിന്റെ  ജ്ഞാന സ്നാനത്തിൽ നിന്നും തുടങ്ങുമ്പോൾ ലൂക്കോസ്, സ്നാപക യോഹന്നാന്റെ ജനനത്തിൽനിന്നാണ് തന്റെ സുവിശേഷം തുടങ്ങുന്നത്. യോഹന്നാൻ (St. John) ആദിയിലെലോഗോസിൽ’ (Logos) (‘വചനം’ എന്ന് മലയാള വിവര്ത്തനം, എന്നാൽലോഗോസ്’ എന്ന ഗ്രീക്ക് പദത്തിന്റെ അര്ഥം ഇന്ഗ്ലീഷിലെ വിസ്ഡം (wisdom) എന്നതിന് തുല്യമാണ്) തുടങ്ങി, പ്രപഞ്ച സൃഷ്ട്ടിയും അവിടെനിന്നും സ്നാപകയോഹന്നാനിൽ എത്തി, യോഹന്നാൻ യേശുവിനെ സാക്ഷ്യപ്പെടുത്തുന്നതിൽനിന്നും ആരംഭിക്കുന്നു.

പൗലോസ്‌, ഉയർത്തെഴുന്നേറ്റ യേശുവില്നിന്നാണ് തന്റെ ലേഖനങ്ങ്ങൾ ആരംഭിക്കുന്നത്.

ഇതില്നിന്നെല്ലാം വ്യത്യസ്തമായി , അജ്ഞാതനായ ബുദ്ധഭിക്ഷു, യേശുവിന്റെ മരണത്തിൽനിന്നാണ് തന്റെ രചന ആരംഭിക്കുന്നത്.

The Life Of Saint Issa:  The Best Of The Sons Of Men
  

ഭൂമി ഞെട്ടി  വിറച്ചു, സ്വര്ഗ്ഗം കണ്ണീർ വാർത്തു, കാരണം ഇസ്രായേലിൽ ഒരു ഭീകര കൃത്യം നടന്നിരിക്കുന്നു.” (1)

പ്രപഞ്ചത്തിന്റെ ആത്മാവ് കുടികൊണ്ടിരുന്ന, ഏറ്റവും നീതിമാനായ ഇസ്സായെ അവർ ക്രൂരമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയിതിരിക്കുന്നു.” (2) 

ഒന്നാം അദ്ധ്യായം അവസാനിക്കുന്ന, അഞ്ചാം വാക്യം ഇങ്ങനെയാണ്.

ഇതാണ് ഇസ്രായെലിൽനിന്നും വന്ന കച്ചവടക്കാരിൽനിന്നും നമുക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്.” (5) 

രണ്ടാം അധ്യായത്തിൽ യഹൂദരുടെ ചരിത്രം ചുരുക്കമായി വിവരിച്ചിരിക്കുന്നു.

"ലോകത്തിൽ ഏറ്റവും ഫലഭൂയിഷ്ട്ടമായ പ്രദേശത്ത്‌, വർഷത്തിൽ രണ്ടു വിള കൃഷിയിറക്കുകയും, ഏറ്റവും സമൃദ്ധമായ കന്നുകാലി സമ്പത്ത് അനുഭവിക്കുകയും ചെയ്തിരുന്ന ഇസ്രായേൽ ജനത, അവരുടെ പാപം നിമിത്തം, സർവശക്ത്തന്റെ കോപത്തിന് പാത്രമായി."

"തന്മൂലം സർവ   സമ്പത്തും അവരിൽനിന്നും തിരിചെടുക്കപ്പെട്ടു. അനന്തരം അവർ ഈജിപ്ത്തിലെ ശക്ത്തനായ ഫറവോന്റെ അടിമകളാക്കി തീര്ക്കപ്പെട്ടു. ഫറവോനാകട്ടെ അവരെ മൃഗങ്ങളെക്കാൾ ഹീനമായി കരുതുകയും, ചങ്ങലക്ക്ഇടുകയും, ആവശ്യമായ ഭക്ഷണം പോലും കൊടുക്കാതെ, അവരെ കഠിന ജോലികൾക്ക് വിധേയരാക്കുകയും ചയ്തു."      

“ഇങ്ങനെ പീഡനത്തിനു ഇരയായ ഇസ്രായെല്യർ, അവരുടെ സംരക്ഷകനായ സർവശക്ത്തനെ സ്മരിച്ച്, അവിടുത്തെ സംരക്ഷണവും ദയയും പ്രാര്ധനയാൽ യാചിച്ചു.”

“സർവ എയ്ശ്യര്യങ്ങളും മഹാവിജയങ്ങളും നേടിയ ഫരവോന് രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു. അവരിൽ ഇളയവന്റെ പേര് മോസ്സസ്സ് എന്നായിരുന്നു. ഇസ്രായെല്യരില്നിന്നും വിവിധ ശാസ്ത്രങ്ങൾ അഭ്യസിച്ച മോസ്സസ്സിന്റെ സ്വഭാവ മഹിമയും വേദനിക്കുന്നവരോടുള്ള സഹാനുഭൂതിയും ഈജിപ്ത്തിൽ പരക്കെ പ്രസിദ്ധമായി. അദ്ദേഹം എല്ലാവരുടെയും കണ്ണിലുണ്ണിയായി വളര്ന്നു. പരദൈവങ്ങളെ ആരാധിച്ചിരുന്ന ഈജിപ്ത്തുകാരിൽനിന്നും വ്യത്യസ്തമായി, ഇസ്രായെല്യരുടെ ദൈവത്തിൽ മോസ്സസ്സ് വിശ്വസിച്ചു.”

“ഇസ്രയാല്യരോട് അനുകമ്പ കാണിക്കണമെന്ന്, ഫറവോനോടു മോസ്സസ്സ് നിരന്തരം പ്രാര്ധിച്ചുകൊണ്ടിരുന്നു. “

“അക്കാലത്ത് ഈജിപ്ത്തിൽ ഭയങ്കരമായ ഒരു പ്ലേഗ് ബാധ ഉണ്ടായി. ഈജിപ്ത്തിലെ ആയിരക്കണക്കിന് ആളുകളുടെ ജീവൻ അത് അപഹരിച്ചു. സ്വന്തം ദൈവങ്ങൾ കോപിച്ചതുമൂലമാണ് ഇത് സംഭവിച്ചതെന്ന് കരുതിയ ഫറവോനെ, ഇസ്രായെല്യരുടെ ദൈവത്തിന്റെ കോപം മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്ന് മോസ്സസ്സ് പറഞ്ഞു വിശ്വസിപ്പിച്ചു.”

“മകന്റെ വാക്കുകൾ വിശ്വസിച്ച ഫറവോൻ, എല്ലാ ഇസ്രായെല്യരെയും കൊണ്ട്, ഉടൻ തലസ്ഥാനം വിട്ട്, ദൂരെ എവിടെയെങ്കിലും പോയി താമസിച്ചുകൊള്ളാൻ മോസ്സസ്സിനോട് ആജ്ഞാപിച്ചു.”

“തുടർന്ന് എല്ലാ ഇസ്രായെല്യരെയുംകൊണ്ട്, രാജ്യം വിട്ട്, മോസ്സസ്സ് ദൂരെ ഒരു സ്ഥലത്തെത്തി അവിടെ ജീവിതം ആരംഭിച്ചു. ഇസ്രായെല്യർ അനുസരിക്കെണ്ടുന്ന നിയമങ്ങൾ മോസ്സസ്സ് നിര്മിക്കുകയും, അതനുസരിച്ച് ഇസ്രായെല്യർ സമുര്ധമായ ഒരു ജീവിതം നയിക്കുകയും ചെയ്തു.”

“മോസ്സസ്സ് രാജകുമാരന്റെ മരണശേഷവും അവർ അദ്ദേഹത്തിൻറെ നിയമങ്ങൾ അനുസരിച്ച് ജീവിതം നയിച്ചുഅവരുടെ രാജ്യം സമ്പൽ സമൃധികൊണ്ടും, സുഖ സമൃധികൊണ്ടും ലോകം മുഴുവൻ പ്രസിദ്ധമായി. അവരുടെ രാജാക്കൾ ലോകത്തിൽ ഏറ്റവും പ്രബലരായി അറിയപ്പെട്ടു.”

ഇത്  പഴയ നിയമത്തിന്റെ ഏതാണ്ടൊരു വിവരണം ആണ്. എന്നാൽ അതിൽ കാതലായ മാറ്റങ്ങൾ ഇല്ലാതില്ല. പഴയനിയമത്തിൽ മോസ്സസ്സ്, ഫറവോന്റെ മകനല്ല പിന്നെയോ മകളുടെ വളർത്തുമകനാണ്. അജ്ഞാതരായ യഹൂദ ദമ്പതികൾക്ക് പിറന്നു, രാജകുമാരിയുടെ വളർത്തുമകനായി തീര്ന്നതാണ്. അതുപോലെ, ഇസ്രായെല്യരുടെ, ഈജിപ്തില്നിന്നുള്ള പാലായനം വിവരിക്കുന്നത് ഇവിടെ കൂടുതൽ വിശ്വസ്സനീയമാണ്. പഴയനിയമത്തിൽ അത് യഹോവയുടെ നേരിട്ടുള്ള ഇടപെടലുകളും അൽഭുതങ്ങളുമൊക്കെയാണു പറഞ്ഞിരിക്കുന്നത്. മറ്റൊന്ന് മോസ്സസ്സിന്റെ നിയമങ്ങൾ, പഴയ നിയമത്തിൽ യഹോവ നേരിട്ട് മോസ്സസ്സിനു നല്കുന്നതാണ് കൽപ്പനകൾ. ഇവിടെ അത് മോസ്സസ്സ് നിര്മിച്ചതായി പറഞ്ഞിരിക്കുന്നു.  

 എന്തായാലും ഇസ്രായെല്യരുടെതോറ’യുടെ അല്ലെങ്കിൽ കൃസ്ത്യാനികളുടെ പഴയനിയമം ഏതാണ്ടൊക്കെ നമ്മുടെ ബുദ്ധസന്യാസി രണ്ടാമധ്യായത്തിൽ വെറും 19 വാഖ്യങ്ങളിൽ ഒതുക്കി. തുടർന്ന് മൂന്നാം അധ്യായത്തിൽ ഇസ്സായുടെ ജനനത്തിന്റെ ആവശ്യകതയും അതിന്റെ പശ്ചാത്തലവും 12 വാഖ്യങ്ങളിൽ ഒതുക്കി നാലാം അധ്യായത്തിൽ ഇസ്സായുടെ ജനനം വിവരിക്കുന്നു.

തുടരുന്നു: വിശുദ്ധ ഇസ്സായുടെ ജനനം